Sunday, July 25, 2010

മമ്മൂട്ടിക്ക് 25 പുതിയ ചിത്രങ്ങൾ..

മലയാള സിനിമ 2010 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം തീർത്തത് ഒരേ ഒരു സിനിമ മാത്രം. - പോക്കിരി രാജ. പോക്കിരി രാജയിലൂടെ മമ്മൂട്ടി തന്റെ അനിഷേധ്യമായ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണു. മലയാള ചലച്ചിത്ര വ്യവസായത്തിനു തന്നെ ശക്തമായ പിന്തുണ നല്കി ഈ വർഷവും മമ്മൂട്ടി തന്റെ സ്റ്റാർ പവർ തെളിയിക്കുകയാണു. മറ്റു ചില താരങ്ങൾ നില നില്പ്പു ഭീഷണി തന്നെ നേരിടുമ്പോൾ ഇനിയുമൊട്ടെറെ അങ്കത്തിനു ബാല്യമുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് മലയാളത്തിന്റെ നിത്യ വിസമയം മുന്നേറുന്നു. മമ്മൂട്ടിയുടെ ഡേറ്റിനു വേണ്ടി നിർമ്മാതാക്കളും സംവിധായകരും ക്യു നില്ക്കുന്ന കാഴ്ചക്കാണു സിനിമ ഇൻഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്. 2012 വരെയുള്ള മെഗാസ്റ്റാറിന്റെ കോൾ ഷീറ്റ് ഏകദേശം ഫുൾ ആണു. ഫുള്ളി ലോഡഡ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പ്രദർശനത്തിനു തയ്യാറെടുക്കുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും അണിയറയിൽ തയ്യാറെടുക്കുന്നതുമായ ഇരുപത്തിയഞ്ചോളം പ്രോജക്ടുകളാണു മമ്മൂട്ടിയുടെതായി വരാനിരിക്കുന്നത്.

കുട്ടി സ്രാങ്ക് - ഷാജി N കരുൺ - മമ്മൂട്ടി ചിത്രം ജൂലൈ 23നു പ്രദർശനത്തിനെത്തി.

വന്ദേമാതരം - മമ്മൂട്ടി - അർജുൻ ഒന്നിക്കുന്ന തമിഴ് മലയാളം പ്രൊജക്ട്. പെരുന്നാൾ റിലീസ്.


ബെസ്റ്റ് ആക്ടർ - നവാഗതാനായ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം.

ശിക്കാരി - മമ്മൂട്ടിയുടെ മലയാളം കന്നഡ സിനിമ.

പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് - മമ്മൂട്ടി - രഞ്ജിത്ത് ചിത്രം.

മതിലുക്കൾക്കപ്പുറം. - വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മ കഥാംശത്തിനു അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്കാരം നിർവ്വഹിച്ച മതിലുകൾക്ക് തുടർച്ചയായി യുവ സംവിധായകൻ പ്രസാദ് അണിയിച്ചൊരുക്കുന്ന ചിത്രം. നായിക നയൻ താര.

ട്രാക്ക് വിത്ത് റഹ്മാൻ- ലൗഡ് സ്പീക്കറിനു ശേഷം ജയരാജും മമ്മൂട്ടിയും ഒന്നിക്കുന്ന ബഹുഭാഷ ചിത്രം. ജയസൂര്യയാണു മറ്റൊരു പ്രധാന താരം.

ബെസ്റ്റ് ഓഫ് ലക്ക്- യുവതാരങ്ങളെ അണി നിരത്തി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കിൽ മമ്മൂട്ടി സൂപ്പർ താരമാകുന്നു.

ഡബിൾസ്- നാവഗതനായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡബിൾസ്. മമ്മൂട്ടിയും നദിയ മൊയ്തുവും മുഖ്യ വേഷങ്ങളിൽ.

ദി കിംഗ് ആന്റ് കമ്മീഷണർ - മമ്മൂട്ടിയുടെ ഫയർ ബ്രാന്റ് കഥാപാത്രങ്ങളിൽ ഏരെ ശ്രേദ്ധേയമായ ദി കിംഗിലെ ജോസഫ് അല്ക്സ് വീണ്ടും എത്തുന്നു. ഷാജി കൈലാസ് - രൺജി പണിക്കർ വീണ്ടും ഒന്നിക്കുന്ന ഈ സിനിമയിൽ കമ്മീഷണർ ആകുന്നത് പ്രത്വിരാജാണു.

ദി ഗ്യാങ്ങ്സ്റ്റർ- ഡാഡി കൂളിനു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം. മമ്മൂട്ടി അധോലോക നായകന്റെ വേഷത്തിൽ.

പെരുമാൾ IPS -s n സ്വാമിയുടെ തിരകഥയിൽ സിബിമലയിൽ ഒരുക്കിയ ആഗസ്റ്റ് ഒന്നിലെ പെരുമാൾ IPS ആയി മെഗാസ്റ്റാർ വീണ്ടും എത്തുകയാണു. സംവിധാനം ഷാജി കൈലാസ്.

കടുവാക്കുന്നേൽ കുറുവച്ചൻ. - കാരിരുമ്പിന്റെ കരുത്തും കടുവയുടെ ശൗര്യവുമുള്ള കടുവാക്കുന്നേൽ കുറുവച്ചൻ. പൗരുഷത്തിന്റെ മൂർത്തി ഭാവമായ മമ്മൂട്ടിയെ തേടി മറ്റൊരു കഥാപാത്രം അണിയറയിൽ ഒരുങ്ങുകയാണു. രൺജി പണിക്കരാണു ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഐവി ശശി- ദാമോദരൻ - മമ്മൂട്ടി - ഒട്ടേറേ മെഗാഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ മറ്റൊരു ശക്തമായ സിനിമ ഒരുങ്ങുകയാണു. സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണു മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

സി.ബി.ഐ ക്ക് അഞ്ചാം ഭാഗം. - സേതുരാമയ്യരുടെ അന്വേഷണങ്ങൾക്ക് അവസാനമില്ല. കെ മധുവിന്റെ സംവിധാനത്തിൽ sn സ്വാമി തിരകഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ വട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. ഒരേ സംവിധായകനും തിരാകഥകൃത്തും നായകനുമായി ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങൾ എന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.

ഇതു കൂടാതെ പത്തോളം ചിത്രങ്ങൾ ചർച്ചകളിലും മറ്റുമായി അണിയറയിൽ ഒരുങ്ങുന്നു. അതെ മമ്മൂട്ടിനമ്മെ വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

Sunday, July 11, 2010

മൂല്യത്തിൽ മുന്നിലായി മമ്മൂട്ടിയും.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ദക്ഷിണേന്ത്യൻ വിപണിക്കും മൂല്യമേറിയ താരമെന്ന് വീണ്ടുംതെളിയിക്കുന്നു. വാണിജ്യപരവും സാമ്പത്തികവുമായി നേട്ടമുള്ളതുമായ നിരവധി ഓഫറുകളുമായി വൻകമ്പനികൾ എത്തിയിട്ടും പരസ്യ ചിത്രങ്ങളിൽ ഭ്രമം കാണിക്കാതെ മാറി നിന്ന താരമാണു മമ്മൂട്ടി. മമ്മൂട്ടി ഉപേക്ഷിച്ച പല പ്രോജക്ടുകളും പലരും അവസരങ്ങളാക്കി മാറ്റിയെങ്കിലും അഭിനയകലയിലും മൂല്യംകാത്തു സൂക്ഷിക്കാൻ ജനകീയ താരം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടിയുടെ വ്യക്തിപ്രഭാവവും താരമൂല്യവും ഗ്ലാമറും ശരീരസൗന്ദര്യവും കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ വിപണിയിൽ വിറ്റഴിക്കാൻ പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞ് വൻ കിട കമ്പനികൾ വരെ മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. കിട്ടുന്ന ഏത് പരസ്യ ചിത്രത്തിലും എത്ര തല്ലിപ്പൊളി ഉല്പന്നമായാലും സാംസ്കാരികവും ധാർമ്മികവുമായ യാതൊരു മൂല്യങ്ങളും നോക്കാതെ അഭിനയിക്കുന്നവർക്കിടയിൽ മൂല്യങ്ങളും ധാർമ്മികതയും മുറുകെ പിടിക്കുന്ന മമ്മൂട്ടി ഏറെ വ്യത്യസ്തനായിരുന്നു. മൾട്ടി നാഷണൽ കമ്പനിയായ കൊക്കകോള ഉൾപ്പെടെ വൻ സംരഭകർ കോടികളുടെ ഓഫറുമായി മമ്മൂട്ടിയെ തേടിയെത്തിയെങ്കിലും വേണ്ടെന്ന തിരുമാനത്തിൽ ഉറച്ചു നില്ക്കുകയായിരുന്നു. ഒരു സിനിമാ താരം എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് സജീവസാന്നിദ്ധ്യമായെത്തുന്ന മമ്മൂട്ടിയുടെ പ്രിൻസിപ്പൾസിനു സമൂഹവും ഏറെ കടപ്പെട്ടിരിക്കുകയാണു. സംസ്ഥാന സർക്കാരിന്റെ .ടി സംരഭമായ അക്ഷയ പദ്ധതി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുന്ന വഴികാട്ടി പദ്ധതി, പാവപ്പെട്ടവർക്ക് ഹൃദയ ശസ്ത്ര ക്രിയക്ക്സഹായമെത്തിക്കുന്ന കെയർ ആന്റ് ഷെയർ പദ്ധതി തുടങ്ങിയവയുടെ പ്രചാരകനായി മുന്നിലുള്ള മമ്മൂട്ടി അഭിനയിച്ച പരസ്യ ചിത്രങ്ങളിലെല്ലാംഡിഗ്നിറ്റികാത്തു സൂക്ഷിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണു. ഫാഷൻ ഭ്രമത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വസ്ത്രധാരണമായ മുണ്ടിനുമാന്യതയുടെ പര്യായം നല്കി വീണ്ടും പുനസ്ഥാപിക്കുവാൻ കഴിയുന്ന ഒന്നാണു എന്നത് കൊണ്ട് തന്നെമമ്മൂട്ടിയുടെ ഉദയം മുണ്ടിന്റെ പരസ്യ ചിത്രം എടുത്തു പറയേണ്ട ഒന്നാണു. ഏറ്റവും വലുതിന്റെപര്യായവും വിശ്വസ്ത ഇടപാടുകളുടെ അടയാളമായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മമ്മൂട്ടി ഉദയം മുണ്ട് പരസ്യചിത്രങ്ങളിലൂടെ സാംസ്കാരിക മൂല്യങ്ങളുടെ പ്രചാരകനായും എത്തുകയാണ്.